Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aamir Khan

ഗൗരി ഹിന്ദുവല്ല, കിരണും റീനയും മതം മാറിയിട്ടുമില്ല: ആമിർ ഖാൻ

ബോളിവുഡ് താരം ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് ഇവർ നേരിടുന്നത്. ആമിര്‍ ഖാന്‍ ലവ് ജിഹാദിന്‍റെ ബ്രാൻഡ് അംബാസഡര്‍ ആണെന്നായിരുന്നു നടനെതിരെ ഉയർന്ന പ്രധാന വിമർശനം. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആമിർ.

തന്‍റെ കുടുംബം എല്ലായ്‌പ്പോഴും മിശ്രവിവാഹങ്ങളെ സ്വീകരിച്ചിരുന്നുവെന്നാണ് ആമിർ പറയുന്നത്. തന്‍റെ ഒരു വിവാഹത്തിൽ പോലും മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെഡ്ഡിഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖാൻ.

'ഞങ്ങളുടേത് എല്ലാവരേയും ഉൾക്കൊള്ളുന്ന കുടുംബമാണെന്നതാണ് സത്യം. എന്‍റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം ചെയ്തത്. എന്‍റെ മകളും ജീവിതപങ്കാളിയായി സ്വീകരിച്ചത് ഹിന്ദുവിനെയാണ്. എന്‍റെ കസിൻ മൻസൂറാകട്ടെ ക്രിസ്ത്യാനിയായ പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്.

ഗൗരിയാകട്ടെ, റീനയാകട്ടെ, കിരണാകട്ടെ, ആരും മതം മാറിയിട്ടില്ല. ഞങ്ങൾ സിവിൽ നിയമപ്രകാരമാണ് വിവാഹം ചെയ്തത്. ഗൗരി ഹിന്ദു പോലുമല്ല. അവൾ ക്രിസ്ത്യാനിയാണ്. മതവിശ്വാസം അനുഷ്ഠിക്കാത്ത ക്രിസ്ത്യാനി. കാലം കഴിയുന്തോറും ജീവിതം കൂടുതൽ രസകരമാകുകയാണ്.' ആമിർ ഖാൻ പറഞ്ഞു.

റീന ദത്തയാണ് ആമിറിന്‍റെ ആദ്യഭാര്യ. ഇരുവരും 1986-ലാണ് വിവാഹിതരായത്. 2002-ൽ ആമിറും റീനയും വേർപിരിഞ്ഞു. പിന്നീട് 2005-ൽ കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. 2021-ലാണ് ഇരുവരും ബന്ധം വേർപിരിഞ്ഞത്.

ഈ മാസം ആദ്യമാണ് ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാട്ടും വിവാഹിതരായത്. ബാന്ദ്രയിലെ വസതിയിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു രജിസ്റ്റർ വിവാഹം. ആമിറിന്‍റെ മുൻഭാര്യമാരായ കിരൺ റാവുവും റീന ദത്തയും ഇവരുടെ മക്കളുമെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു. 

Movies

ലഗാന്‍റെ കാൽ നൂറ്റാണ്ട്; ചരിത്ര പ്രദർശനത്തിനൊരുങ്ങി അഭ്രകാവ്യം, ആമിർ ഖാൻ ഓസ്ട്രേലിയയിലേക്ക്

1890-കളിൽ ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ, അതിജീവനത്തിനായി ഇംഗ്ലീഷുകാര്‍ക്കെതിരേ ബാറ്റ് വീശിയ ഭുവനെയും അവന്‍റെ കൂട്ടുകാരെയും ഇന്ത്യന്‍ സിനിമാലോകം നെഞ്ചിലേറ്റിയിട്ട് കാൽ നൂറ്റാണ്ടു തികയുന്നു. അശുതോഷ് ഗൊവാരിക്കർ എന്ന സംവിധായകനും ആമിർ ഖാൻ എന്ന അഭിനേതാവും ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയായിരുന്നു. 2001 ജൂൺ 15-ന് ആയിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. റിലീസിന്‍റെ സില്‍വര്‍ ജൂബിലി വേളയില്‍, ലഗാന്‍റെ ചരിത്രവിജയം വീണ്ടും ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് രാജ്യാന്തര ചലച്ചിത്രലോകം.

ഇന്ത്യക്കു വെളിയിൽ ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഉത്സവമായ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ പതിനേഴാമത് എഡിഷനിലാണ് ലഗാന്‍റെ 25-ാം വാര്‍ഷികം സവിശേഷമായി ആഘോഷിക്കുന്നത്. ഓസ്ട്രേലിയയില്‍ നടക്കുന്ന സുവര്‍ണാഘോഷത്തില്‍ പങ്കെടുക്കാന്‍ ചിത്രത്തിന്‍റെ നായകനും നിര്‍മാതാവുമായ ആമിര്‍ ഖാന്‍ നേരിട്ടെത്തുകയും ചെയ്യന്നുണ്ട്. ഓഗസ്റ്റ് 13 മുതല്‍ 23 വരെ നടക്കുന്ന മെല്‍ബണ്‍ ചലച്ചിത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ലഗാന്‍റെ പ്രത്യേക പ്രദര്‍ശനത്തോടെയായിരിക്കും. ജൂലൈ 9-ന് ഇതിന്‍റെ മുന്നോടിയായുള്ള പ്രാരംഭ ചടങ്ങുകള്‍ക്കു തുടക്കമാകും. മെല്‍ബണിലെ പ്രശസ്തമായ എസിഎംഐ തിയറ്ററിലാണ് ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനം.

Movies

മുൻഭാര്യമാർക്കും പങ്കാളിക്കുമൊപ്പം ഒരേ കാറിൽ ആമിർ ഖാൻ; ചർച്ചയായി താരത്തിന്‍റെ മനസ്

വിവാഹബന്ധം വേർപ്പെടുത്തിയിട്ടും മുൻഭാര്യമാരുമായി ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കുന്ന എത്ര പേരുണ്ടാകും. പരസ്പരം പോർവിളിച്ചും കുറ്റം പറഞ്ഞും നടക്കുന്നവർക്കിടയിൽ ഒരു ജെം ആയി മാറിയിരിക്കുകയാണ് ആമിർ ഖാൻ.

മുൻഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരും നിലവിലെ പങ്കാളി ഗൗരി സ്പ്രാറ്റും ഒരേ വണ്ടിയിൽ ഒരുമിച്ചിരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്.

വേർപിരിഞ്ഞ ശേഷവും പരസ്പര ബഹുമാനത്തോടെ ഒരു കുടുംബത്തെ എങ്ങനെ ഒന്നിച്ച് നിർത്താമെന്നതിന്‍റെ മികച്ച ഉദാഹരണമാണ് ഈ കാഴ്ചയെന്ന് സോഷ്യൽ മീഡിയാ കുറിക്കുന്നു.

ബന്ധങ്ങളെ ഇത്രയും മനോഹരമായി കൈകാര്യം ചെയ്യാൻ ആമിറിന് പ്രത്യേക കഴിവ് തന്നെയാണെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകൾ വ്യക്തമാക്കുന്നത്.

 

Movies

കാമുകിയെ വിവാഹം കഴിക്കാനൊരുങ്ങി ആമിർ ഖാൻ; മൂന്നാം വിവാഹം ജൂലൈയിൽ

നടൻ ആമിർ ഖാൻ വിവാഹിതനാകാനൊരുങ്ങുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന കാമുകി ഗൗരി സ്പ്രാത്തിനെ നിയമപരമായിട്ടാണ് താരം വിവാഹം കഴിക്കുന്നത്. അടുത്ത മാസം അഞ്ചിനായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും ഒന്നിച്ചാണ് കഴിയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. ആമിറിന്‍റെ മൂന്നാം വിവാഹമാണിത്.

തന്‍റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിർ ഖാൻ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞു.

ഗൗരിയും ആമിർ ഖാനും പൊതുസ്ഥലങ്ങളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നത്.

ഇതോടെ തന്‍റെ അറുപതാം ജന്മദിനത്തിൽ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ പറയുകയായിരുന്നു. മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് ആമിർ ഖാൻ താമസം മാറ്റിയിരുന്നു.

ബംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സലൂണ്‍ ഉടമയാണ്. ബംഗളൂരുവിലായിരുന്നു ഗൗരി താമസിച്ചിരുന്നത്. ഗൗരിയെ കാണാൻ ആയി ബംഗളൂരുവിൽ പോയി വരാറുണ്ടായിരുന്നു എന്നും അമിർ പറഞ്ഞിരുന്നു. സിനിമ മേഖലയ്ക്ക് പുറത്തുള്ള ഒരാളുമായി ആമിർ പ്രണയത്തിലാണ് എന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ആമിര്‍ ഖാന്‍റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഗൗരി. ആറുവയസുള്ള മകനും ഗൗരിക്ക് ഉണ്ട്.

രണ്ടുതവണ വിവാഹം ചെയ്ത ആമിർ ഖാന് രണ്ട് ബന്ധങ്ങളിലുമായി മൂന്ന് മക്കളുണ്ട്. 1986ൽ നടി റീന ദത്തയെയും 2005ൽ സംവിധായിക കിരൺ റാവുവിനെയും വിവാഹം ചെയ്തിരുന്നു.

മുൻഭാര്യമാരായ റീന ദത്തയും കിരൺറാവുവുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും അവരെ ബഹുമാനിക്കുന്നെന്നും അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു.

 

Movies

മകന്‍റെ ചിത്രം കണ്ട് കണ്ണ് നിറഞ്ഞ് ആമിർ ഖാൻ; പ്രമോഷൻ തന്ത്രമെന്ന് കെആർകെ

മകൻ ജുനൈദ് ഖാൻ നായകനാകുന്ന ഏക് ദിൻ എന്ന സിനിമയുടെ പ്രി ഇവന്‍റിൽ കണ്ണുനിറഞ്ഞ് ആമിർ ഖാൻ. ട്രെയിലറിലെയും പാട്ടിലെയും മകന്‍റെ പ്രകടനം കണ്ടാണ് ആമിർ കരഞ്ഞത്. ചിത്രത്തിലെ നായിക സായ് പല്ലവിക്കും മകനുമൊപ്പമാണ് താരം ചിത്രം കണ്ടത്.

എന്നാൽ കെആർകെ അടക്കമുള്ളവർ ആമിറിനെ പരിഹസിച്ചെത്തി. സിനിമ വിജയിപ്പിക്കാനുള്ള ആമിറിന്‍റെ പ്രമോഷനൽ തന്ത്രമാണ് ഇതെന്ന് അവർ പറയുന്നു.

ലാൽ സിംഗ് ഛദ്ദ എന്ന മോശം പടത്തിനാണ് ഇതിനു മുമ്പ് ഇങ്ങനെയൊരു നാടകവുമായി ആമിർ എത്തിയത്. ആ സിനിമയുടെ എല്ലാ ഷോ കഴിയുമ്പോഴും പബ്ലിസിറ്റിക്കായി ആമിർ കരയാറുണ്ടായിരുന്നു. എന്നിട്ടും ആ സിനിമ ദുരന്തമായി. ഇപ്പോൾ അതേ നാടകം തന്‍റെ മകൻ നായകനാകുന്ന സിനിമയ്ക്കു വേണ്ടി ചെയ്യുന്നു. 

ഈ സിനിമ ഇപ്പോൾ തന്നെ അൻപത് തവണയെങ്കിലും ആമിർ കണ്ടു കാണും. എന്നിട്ടാണ് ഈ നാടകം. എന്തിന് ഈ മോശം സിനിമ കണ്ട് കരയുന്നുവെന്നാകും അടുത്തിരിക്കുന്ന സായി പല്ലവി ചോദിക്കുന്നത്.’’ കെആർകെയുടെ വാക്കുകൾ. 

അതേസമയം ആമിറിനെ പിന്തുണച്ചും ആളുകളെത്തി. ‘ആമിർ ഖാൻ എത്ര വലിയ സൂപ്പർസ്റ്റാറാണെങ്കിലും, മകന്‍റെ കഠിനാധ്വാനം കാണുന്ന ഒരു വൈകാരിക പിതാവ് കൂടിയാണ് അദ്ദേഹം. ഒരച്ഛന്‍റെ സന്തോഷം കൂടിയാണ് ഈ കണ്ണുനീർ. ഒരു പ്രേക്ഷകൻ കുറിച്ചു.

Movies

ഗൗരിയെ മനസുകൊണ്ട് വിവാഹം കഴിഞ്ഞു; വെളിപ്പെടുത്തി ആമിർ ഖാൻ

കാമുകി ഗൗരി സ്പ്രാത്തിനെ മനസുകൊണ്ട് വിവാഹം ചെയ്തു കഴിഞ്ഞെന്നും ഔദ്യോഗികമായി വിവാഹം വിവാഹം ചെയ്യണോ എന്നത് ആലോചിക്കുകയാണെന്നും നടൻ ആമിർ ഖാൻ. 25 വർഷമായി തനിക്ക് അറിയാവുന്ന വ്യക്തിയാണ് ഗൗരിയെന്നും മുബൈയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതായും ആമിർ ഖാൻ പറ‍ഞ്ഞു.

തന്‍റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിർ ഖാൻ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞു.

ഗൗരിയും ആമിർ ഖാനും പൊതുവിടങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നത്. ഇതോടെ തന്‍റെ അറുപതാം ജന്മദിനത്തിൽ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ പറയുകയായിരുന്നു. 

ബംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സലൂണ്‍ ഉടമയാണ്. ബംഗളൂരുവിലായിരുന്നു ഗൗരി താമസിച്ചിരുന്നത്. ഗൗരിയെ കാണാൻ ബംഗളൂരുവിൽ പോയി വരാറുണ്ടായിരുന്നു എന്നും അമിർ പറഞ്ഞിരുന്നു.

സിനിമ മേഖലയ്ക്ക് പുറത്തുള്ള ഒരാളുമായി ആമിർ പ്രണയത്തിലാണ് എന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ആമിര്‍ ഖാന്‍റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഗൗരി. ആറുവയസുള്ള മകനും ഗൗരിക്ക് ഉണ്ട്. 

രണ്ടുതവണ വിവാഹം ചെയ്തയാളാണ് ആമിർ ഖാൻ. 1986ൽ റീന ദത്തയെയും 2005ൽ സംവിധായിക കിരൺ റാവുവിനെയും വിവാഹം ചെയ്തിരുന്നു.

മുൻഭാര്യമാരായ റീന ദത്തയും കിരൺറാവുവുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും അവരെ ബഹുമാനിക്കുന്നെന്നും അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു.

Movies

അതിനെ അങ്ങനെ വിളിക്കാൻ കഴിയില്ല; ആമിർ ഖാന്‍റെയും രൺവീറിന്‍റെയും അഭിനയത്തെ വിമർശിച്ച് വിപിൻ ശർമ്മ

ആമിർ ഖാന്‍റെയും രൺവീർ സിംഗിന്‍റെയും അഭിനയത്തെ വിമർശിച്ച് നടനും നിർമാതാവുമായ വിപിൻ ശർമ.

ആമിറിനെയും രൺവീറിനെയും മെത്തേഡ് ആക്ടേഴ്സ് എന്നു വിളിക്കാനാകില്ലെന്നും എല്ലാവർക്കും ഓരോ രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരെ സമീൻ പർ എന്ന ചിത്രത്തിലുടെ പ്രശസ്തനാണ് വിപിൻ ശർമ്മ.

ധൂം 3 യിലെ ആമിറിന്‍റെ അഭിനയം മികച്ചതായിരുന്നെന്നും എന്നാൽ ലഗാൻ എന്ന സിനിമായിൽ ആമിർ വ്യത്യസ്ഥമായി അഭിനയിച്ചുവെങ്കിലും അതിനെ മെത്തേഡ് ആക്ടിംഗ് എന്ന് വിളിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്മാവത് സിനിമയിൽ അലാവുദ്ദീൻ ഖൽജിയായി അഭിനയിച്ച രൺവീർ സിംഗ് പിന്നീട് ആ കഥാപാത്രത്തിൽ നിന്നും പുറത്തിറങ്ങാൻ ഒരുപാട് സമയം എടുത്തു എന്നു പറഞ്ഞിരുന്നു. അതിനെ മെത്തേഡ് ആക്ടിംഗ് എന്നു വിളിക്കാൻ സാധിക്കില്ലെന്നും അത് ആ കഥാപാത്രം ചൊലുത്തിയ സ്വാധീനം മാത്രമാണെന്നും വിപിൻ പറഞ്ഞു.

ഇന്ത്യയിൽ മെത്തേഡ് ആക്ടേസ് ഇല്ല. ഒരു മാസംകൊണ്ട് മെത്തേഡ് ആക്ടിംഗ് ചെയ്യാൻ കഴിയുകയുമില്ല. പാശ്ചാത്ത്യ രാജ്യങ്ങളിലെ അഭിനേതാക്കൾ ഒരു മാസമെടുത്താണ് മെത്തേഡ് ആക്ടിഗ് പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News

Corehub Up